news


എല്‍.കെ.ജി മുതല്‍ എല്ലാ ക്ലാസ്സുകളിലേയ്ക്കും അഡ്‌മിഷന്‍ ആരംഭിച്ചിരിക്കുന്നു...

2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

അഭിമന്യു

മഹാഭാരതത്തിലെ ഒരുദുരന്തകഥാപാത്രമാണ് അഭിമന്യു  പാണ്ഡവനായ അർജ്ജുനന് ശ്രീകൃഷ്ണ സഹോദരിയായ സുഭദ്രയിൽ ജനിച്ച മകനാണ് ഇദ്ദേഹം. ചന്ദ്രന്റെ അംശാവതാരമായി വിശേഷിപ്പിക്കുന്ന അഭിമന്യുവിനെ അച്ഛനോളം പോന്ന വില്ലാളിയായാണ് മഹാഭാരതത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

ഗർഭസ്ഥ ശിശുവായിരിക്കെത്തന്നെ മഹാഭാരതകഥയിൽ പ്രമുഖസ്ഥാനം കരസ്ഥമാക്കിയ കഥാപാത്രമാണ് അഭിമന്യു. സുഭദ്ര ഗർഭിണിയായിരിക്കെ മകരവ്യൂഹം, കൂർമ്മവ്യൂഹം, സർപ്പവ്യൂഹം, ചക്രവ്യൂഹം തുടങ്ങി വിവിധ വ്യൂഹങ്ങളിൽ കടക്കേണ്ടതും അവയെ ആക്രമിച്ച് കീഴ്പ്പെടുത്തേണ്ടതുമായ രീതികൾ കൃഷ്ണൻ സുഭദ്രയുടെ സാന്നിധ്യത്തിൽ അര്ജുനനോട് സവിസ്തരം വിവരിച്ചു കേൾപ്പിച്ചു. വ്യൂഹങ്ങളിൽ പ്രധാനമായ ചക്രവ്യൂഹത്തിൽ കടക്കുന്നതെങ്ങനെയെന്ന കാര്യം വിശദീകരിച്ചുകഴിഞ്ഞപ്പോൾ സുഭദ്ര ഉറക്കത്തിലേക്ക് വഴുതിയത് കണ്ട് കൃഷ്ണൻ വിവരണം നിർത്തി. സുഭദ്ര ഗർഭിണിയായിരിക്കുന്നവസരത്തിലാണ് ഈ സംഭാഷണം നടന്നത്. ഗർഭസ്ഥശിശുവായ അഭിമന്യു ഇതു ശ്രദ്ധിക്കുകയും, അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ ഈ വിദ്യകളെല്ലാം സസൂക്ഷ്മം ഹൃദിസ്ഥമാക്കി. വിവരണം പാതിയിൽ നിർത്തിയതിനാൽ അഭിമന്യുവിനു ചക്രവ്യൂഹത്തിലേക്ക് കടക്കാനുള്ള മാർഗ്ഗം മാത്രമേ മനസ്സിലാക്കാൻ സാധിച്ചുള്ളൂ. ചക്രവ്യൂഹത്തിൽ നിന്ന് പുറത്തേക്ക് കടക്കാനുള്ള വിദ്യ മനസ്സിലാക്കാൻ സാധിക്കാത്തത് പിൽക്കാലത്ത് മഹാഭാരതയുദ്ധത്തിൽ അദ്ദേഹത്തിന്റെ അന്ത്യത്തിന് വഴിവെക്കുകയും ചെയ്തു.
അമ്മയുടെരാജ്യമായ  ദ്വാരകയിലാണ്  അഭിമന്യുവിൻറെ ചെറുപ്പ കാലം കടന്നുപോയത്. ശ്രീകൃഷ്ണ പുത്രനായ  പ്രദ്യുമ്നനായിരുന്നു ആദ്യഗുരു. പിന്നീട് അച്ഛൻ അർജ്ജുനനും അദ്ദേഹത്തെ ആയോധനകല അഭ്യസിപ്പിച്ചു. അമ്മയുടെ വീട്ടിൽ വളർന്നതിനാൽ അമ്മാവൻ ശ്രീകൃഷ്ണൻറെ പ്രത്യേക ശിക്ഷണത്തിൽ വളരാനും അഭിമന്യുവിന് സാധിച്ചു. വിരാട രാജകുമാരിയായ ഉത്തരയെയാണ് അഭിമന്യു വിവാഹം കഴിച്ചത്. കുരുക്ഷേത്രയുദ്ധത്തിന് തൊട്ടുമുമ്പ് വിരാടരാജ്യവുമായി പാണ്ഡവന്മാർക്ക് ദൃഢബന്ധമുണ്ടാക്കുവാൻ ഇതുമൂലം സാധിച്ചു. വിരാടം പാണ്ഡവപക്ഷം ചേർന്നാണ് കുരുക്ഷേത്രയുദ്ധം ചെയ്തത്.
മഹാഭാരതയുദ്ധത്തിൻറെ പതിമൂന്നാം ദിവസമാണ് അഭിമന്യുവിന്റേതായി മാറിയത്. അന്നേദിവസം ചക്രവ്യൂഹം ചമച്ച് അത് തകർക്കാൻ കൗരവർ പാണ്ഡവരെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനും അർജ്ജുനനും ചക്രവ്യൂഹം ഭേദിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുന്ന വിദ്യ അറിയാമായിരുന്നതിനാൽ പാണ്ഡവർ വെല്ലുവിളി സ്വീകരിച്ചു.
എന്നാൽ ശ്രീകൃഷ്ണനെയും അർജ്ജുനനെയും യുദ്ധമുന്നണിയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റി പാണ്ഡവരെ പരാജയപ്പെടുത്താനായിരുന്നു കൗരവരുടെ പദ്ധതി. ഈ ദൗത്യം സംശപ്തകന്മാർ ഭംഗിയായി നിർവഹിച്ചു. അതോടെ ചക്രവ്യൂഹം ഭേദിക്കാൻ സാധിക്കാതെ പാണ്ഡവർ കുഴങ്ങി. ഇതിനെത്തുടർന്ന് ചക്രവ്യൂഹത്തിനുള്ളിൽ കടക്കാൻ അറിയാമായിരുന്ന പതിനാറുകാരനായ അഭിമന്യു ഈ ദൗത്യം ഏറ്റെടുക്കാനുറച്ചു. എന്നാൽ ചക്രവ്യൂഹത്തിൽനിന്ന് പുറത്തുകടക്കാൻ അഭിമന്യുവിന് സാധിക്കില്ലെന്ന് അറിയാമായിരുന്നു മറ്റു പാണ്ഡവർ അഭിമന്യുവിനോടൊപ്പം ചക്രവ്യൂഹം ഭേദിച്ച് ഉള്ളിലേക്ക് കയറാനും തീരുമാനമായി. തീരുമാനപ്രകാരം അഭിമന്യു ചക്രവ്യൂഹം ഭേദിക്കാൻതയ്യാറായി. ദ്രോണാചാര്യരുടെ നേരെതേര്നയിക്കാനായിരുന്നു അഭിമന്യു ആദ്യംതന്നെ തേരാളിക്ക് നല്കിയ ആജ്ഞ. എന്നാൽ യുദ്ധനിപുണനായ ദ്രോണരുടെ മുന്നിലേക്ക് ബാല്യം വിട്ടുമാറാത്ത അഭിമന്യുവിനെ നയിക്കുന്നതിൽ പന്തികേട് കണ്ട തേരാളി അറച്ചുനിന്നു. പക്ഷേ അഭിമന്യുവിന്റെ നിരന്തരമായ ആജ്ഞയുടെ അടിസ്ഥാനത്തിൽ തേരാളി ദ്രോണാചാര്യരുടെ നേരെ തേര് നയിക്കുകയും ചക്രവ്യൂഹം ഭേദിച്ച് ഉള്ളിൽക്കയറുകയും ചെയ്തു. എന്നാൽ അഭിമന്യുവിനോടൊപ്പം മറ്റുള്ളവർക്കും ചക്രവ്യൂഹത്തിനുള്ളിലേക്ക് കടക്കാമെന്ന പാണ്ഡവരുടെ മോഹം സിന്ധു രാജാവായ ജയദ്രഥൻ തകർത്തു. അർജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവൻ തടഞ്ഞു നിർത്താനുള്ള വരം ഇദ്ദേഹം പരമശിവനിൽ നിന്ന് കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ഇതോടെ ചക്രവ്യൂഹം ചമച്ചുനിൽക്കുന്ന കൗരവരുടെ മുന്നിൽ അഭിമന്യു ഒറ്റപ്പെട്ടു. ഒറ്റപ്പെട്ടെങ്കിലും അതിഭയങ്കരമായ യുദ്ധത്തിനാണ് പിന്നീട് കുരുക്ഷേത്രം സാക്ഷ്യം വഹിച്ചത്. ദുര്യോധനപുത്രൻ ലക്ഷ്മൺ, അംശകന്റെ പുത്രൻ, ശല്യരുടെ ഇളയ സഹോദരൻ, ശല്യരുടെ മകൻ രുക്മാരഥൻ, ദ്രിഘലോചനൻ, കുന്ദവേധി, സുഷേണൻ, വാസതിയൻ, ക്രതൻ തുടങ്ങി ഒട്ടേറെ വീരശൂര പരാക്രമികൾക്ക് അഭിമന്യുവിൻറെ മുന്നിൽ ജീവൻ വെടിയേണ്ടിവരുന്നു. കർണ്ണൻ അഭിമന്യുവിൻറെ മുന്നിൽനിന്ന് തോറ്റോടിപ്പോയപ്പോൾ ദുശ്ശാസനൻ യുദ്ധമുന്നണിയിൽ മോഹലസ്യപ്പെട്ടു വീണു. മകൻ കൊല്ലപ്പെട്ടെന്നറിഞ്ഞ ദുര്യോധനൻ കൗരവരോടൊന്നടങ്കം അഭിമന്യുവിനോടെതിരിടാൻ ആജ്ഞാപിച്ചു. ഇതോടെ യുദ്ധനിയമങ്ങളെല്ലാം കാറ്റിൽ പറത്തി കൗരവർ എല്ലാവരും ചേർന്ന് ഒറ്റയാനായി നിൽക്കുന്ന അഭിമന്യുവിനോടെതിരിട്ടു. ഇത്രയൊക്കെയായിട്ടും പതറാതെ മുന്നേറിക്കൊണ്ടിരുന്ന അഭിമന്യുവിനെക്കണ്ട് കൗരവർ നിരാശരായി. ദ്രോണാചാര്യരുടെ ഉപദേശത്തെത്തുടർന്ന് കർണ്ണൻ പിന്നിൽനിന്ന് അമ്പെയ്ത് അഭിമന്യുവിൻറെ വില്ല് തകർത്തു. പിന്നീട് തേര് തകർക്കുകയും തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. പിന്നീട് കുതിരകളുടെയും ആനകളുടെയും പുറത്തു കയറി വാളെടുത്ത് അഭിമന്യു യുദ്ധത്തിനൊരുങ്ങി. തേർചക്രമായിരുന്നു പരിചയായി ഉപയോഗിച്ചത്. ദുര്യോധന പുത്രനായ ലക്ഷ്മണനെ അഭിമന്യു കൊന്നു . തുടർന്ന് ദുശ്ശാസനൻറെ പുത്രനുമായി നേരിട്ടെതിരിടുകയായിരുന്നു അഭിമന്യു. ഈ സമയം കൗരവരൊന്നടങ്കം അദ്ദേഹത്തോടെതിരിടുകയും വാളും തേർചക്രവും തകർക്കുകയും ചെയ്തു. തുടർന്ന് നിരായുധനായ അഭിമന്യുവിന്റെ ശിരസ്സ് ദുശ്ശാസനപുത്രൻ ഗദ കൊണ്ടടിച്ചു തകർത്തു. എങ്കിലും മരിക്കുന്നതിനു മുമ്പ് ദുശ്ശാസനപുത്രനെ അഭിമന്യു സ്വന്തം ഗദ കൊണ്ട് അടിച്ചു സാരമായി പരിക്കേൽപ്പിച്ചു.
വ്യാസന്റെ വർണ്ണന ഇങ്ങനെയാണ് . ധീരമായി മുന്നേറിക്കൊണ്ടിരുന്ന അഭിമന്യുവിനെ നോക്കാൻ പോലും കൗരവ യോദ്ധാക്കൾ അശക്തരായപ്പോൾ , ദുശ്ശാസ്സന പുത്രനായ ഭരതൻ അവനെ എതിരിട്ടു . അഭിമന്യുവിന്റെ മുന്നേറ്റത്തെ തടഞ്ഞു നിറുത്തിയ ഭരതൻ അവനുമായി ഘോരമായ ഗദായുദ്ധം ചെയ്തു . രണ്ടുപേരും ഗദകൊണ്ട് പരസ്പരം അടിക്കുകയും മറിഞ്ഞുവീഴുകയും ചെയ്തു . തുടർന്ന് ദുശ്ശാസ്സന പുത്രൻ പെട്ടെന്നെണീറ്റ് പിന്നീട് എണീക്കാനൊരുങ്ങുന്ന അഭിമന്യുവിന്റെ ശിരസ്സിനെ അടിച്ചു തകര്ത്തു. അങ്ങനെ ധീരനായ ആ കുമാരൻ നിഗ്രഹിക്കപ്പെട്ടു .
മഹാഭാരതയുദ്ധത്തിൽ യുദ്ധനീതി കാറ്റിൽ പറന്നത് അഭിമന്യുവിന്റെ മരണത്തോടെയാണ്. പിന്നീട് നിരായുധനായ കർണ്ണനെ കൊല്ലാൻ മടിച്ചുനിന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ ഓർമ്മിപ്പിച്ചത് അഭിമന്യുവിനെ കൊന്ന രീതിയായിരുന്നു. ദുര്യോധനനെ കൊല്ലാൻ ഭീമന് ഉപദേശം നല്കിയതും ഇതേ അടിസ്ഥാനത്തിൽത്തന്നെ.
1 ആന, 1 രഥം, 3 കുതിര, 5 കാലാൾ-ഇവ ചേർന്ന സൈന്യത്തെ പത്തി എന്നു പറയുന്നു.
3 പത്തി ചേർന്നതു സേനാമുഖം. (3 ആന, 3 രഥം, 9 കുതിര, 15 കാലാൾ)
3 സേനാമുഖം ചേർന്നതു ഗുല്മം. (9 ആന, 9 രഥം, 27 കുതിര, 45 കാലാൾ)
3 ഗുല്മം ചേർന്നതു ഗണം. (27 ആന, 27 രഥം, 81 കുതിര, 135 കാലാൾ)
3 ഗണം ചേർന്നതു വാഹിനി. (81 ആന, 81 രഥം, 243 കുതിര, 405 കാലാൾ)
3 വാഹിനി ചേർന്നതു പൃതന. (243 ആന, 243 രഥം, 729 കുതിര, 1215 കാലാൾ)
3 പൃതന ചേർന്നതു ചമു. (729 ആന, 729 രഥം, 2187 കുതിര, 3645 കാലാൾ)
3 ചമു ചേർന്നതു അനീകിനി. (2187 ആന, 2187 രഥം, 6561 കുതിര, 10935 കാലാൾ)
10 അനീകിനി ചേർന്നതു് അക്ഷൌഹിണി. (21870 ആന, 21870 രഥം, 65610 കുതിര, 109350 കാലാൾ)

CREDITS-MALAPPURAM SCHOOL NEWS

First Terminal Examination - September 2016

കവിതകള്‍ ഡൗണ്‍ലോഡ് ചെയ്യുക


സുനില്‍കുമാര്‍ സാര്‍ ആലപിച്ച എട്ട് ഒമ്പത് പത്ത് ക്ലാസുകളിലെ കവിതകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക. 
ലക്ഷ്മിദാസ് ആലപിച്ച കവിതകള്‍ക്കായി ഇവിടെക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക. 
സുനില്‍കുമാര്‍ സാര്‍ ആലപിച്ച ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ കവിതകള്‍ ഓരോ ക്ലാസിനും പ്രത്യേകമായി താഴെ കൊടുക്കുന്നു. 







2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച

ഹൈസ്ക്കൂള് - ഓണപ്പരീക്ഷ ടൈം ടേബിള് 2016

എന്‍.എം.എം.എസ്. പരീക്ഷ 2016

എസ്.സി.ഇ.ആര്‍.ടി – സംസ്ഥാനതല നാഷണല്‍ മീന്സ്ം കം മെരിറ്റ് സ്കോളര്ഷി്പ്പ് (NMMS) പരീക്ഷയ്ക്ക് എട്ടാം ക്ലാസ് വിദ്യാര്ത്ഥി കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വര്ഷാത്തെ ഏഴാം ക്ലാസിലെ വാര്ഷി്ക പരീക്ഷയില്‍ 55 ശതമാനമോ അതിനു മുകളിലോ ലഭിച്ചവര്ക്ക്  പരീക്ഷയില്‍ പങ്കെടുക്കാം.  സംസ്ഥാന സിലബസിലുള്ള സര്ക്കാംര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്നവരും, രക്ഷിതാക്കളുടെ വാര്ഷികക വരുമാനം 1,50,000 രൂപയില്‍ താഴെ വരുമാനമുള്ളവരുമായ വിദ്യാര്ത്ഥി കള്ക്കുയ മാത്രമേ നാഷണല്‍ മീന്സ്ര കം മെരിറ്റ് സ്കോളര്ഷിിപ്പ് (എന്‍.എം.എം.എസ്) പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്ഹറതയുളളൂ. അപേക്ഷ സെപ്തംബര്‍ 20 നകം എസ്.സി.ഇ.ആര്‍.ടി ഓഫീസില്‍ ലഭിക്കണം.  2016 നവംബര്‍ 6-നാണ് പരീക്ഷ. വില്ലേജ് ഓഫീസര്‍ നല്കു്ന്ന വരുമാന സര്ടികംമഫിക്കറ്റ്, ജാതി സര്ടിഫിക്കറ്റ്, ആധാര്‍ നമ്പര്‍ എന്നിവ ആവശ്യമാണ്. അപേക്ഷാ ഫീസില്ല.

Scholarships 2016-17

പത്താം തരം പാസായ മുസ്ലിം പെൺകുട്ടികൾക്ക് മൗലാനാ ആസാദ് നാഷണൽ സ്കോളർഷിപ്പിന്  ഉടൻ അപേക്ഷിക്കുക.
അവസാന തീയ്യതി ഓഗസ്റ്റ് 30.
നിബന്ധനകൾ അറിയാനും അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക്ചെയ്യുക.

സ്നേഹപൂര്‍വ്വം ക്ലാസദ്ധ്യാപകര്‍ക്കുള്ള അറിയിപ്പ്

അച്ഛനോ അമ്മയോ നഷ്ടമായ കുട്ടികളുടെ പഠനം നിര്‍ബാധം തുടരുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് "സ്നേഹപൂര്‍വ്വം". നിബന്ധനകളറിയാനും അപേക്ഷ ലഭിക്കാനുമായി ക്ലാസദ്ധ്യാപകര്‍ ശ്രമിക്കേണ്ടതാണ്. ഫ്രഷ് അപേക്ഷകരും റിന്യുവല്‍ അപേക്ഷകരും പേപ്പര്‍അപ്ലിക്കേഷന്‍ നല്‍കേണ്ടതാണ്. ക്ലാസദ്ധ്യാപകര്‍ തങ്ങളുടെ ക്ലാസ്സിലെ ഇത്തരം കുട്ടികളെ ഇന്നു തന്നെ കണ്ടെത്തി അപേക്ഷ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.   മറ്റ് സ്കോളര്‍ ഷിപ്പുകള്‍ പോലെ തന്നെ അപേക്ഷ വാങ്ങി വെച്ച് ഓണ്‍ ലൈനായി ‍ഡേറ്റ എന്റര്‍ ചെയ്യേണ്ടതാണ്. വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 20000ല്‍ താഴെയും,നഗരത്തില്‍ 23500ല്‍ താഴെയുമാവണം. അപേക്ഷാഫാറത്തില്‍ പഞ്ചായത്തുമെമ്പറുടെ സാക്ഷ്യപത്രം,വിദ്യാഭ്യാസ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം,ഡെത്ത് സര്‍ട്ടിഫിക്കറ്റ് , ബാങ്ക് പാസ്ബുക്ക് എന്നിവ ആവശ്യമാണ്.

മൈനോരിറ്റി പ്രീമെട്രിക് സ്കോളര്ഷിപ്പ് ഹെല്‍പ്

മൈനോരിറ്റി പ്രീമെട്രിക് സ്കോളര്‍ഷിപ്പിനു ഫ്രഷായി അപേക്ഷിക്കുന്ന കുട്ടികള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു വേണ്ടി ആദ്യം http://www.scholarships.gov.in/newStudentRegFrm എന്ന സൈറ്റില്‍ പ്രവേശിച്ച് Name, DOB, Mobile No, Aadhar No. Email id എന്നിവ നല്‍കി റജിസ്റ്റര്‍ ചെയ്യണം. TEMP Id എഴുതി സൂക്ഷിക്കേണ്ടതാണ്. പിന്നീട് http://registrations.scholarships.gov.in/loginpage.do പേജില്‍ TEMP Id,  DOB നല്‍കി ലോഗിന്‍ ചെയ്ത് അപേക്ഷ നല്‍കണം. ഓണ്‍ലൈന്‍ അപേക്ഷാ സമയത്ത് താഴെ പറയുന്ന ഡോക്യുമെന്‍റുകളുടെ സ്കാന്‍ഡ് ഫയലുകള്‍ സിസ്റ്റത്തില്‍ ഉണ്ടായിരിക്കണം.
1.STUDENT PHOTO
2.Self Declaration of Family Income for class I to X given by the Parent (HM attested)
3.SCANNED COPY OF AADHAAR
4.SCANNED COPY OF SELF DECLARATION OF RELIGION
6.SCANNED COPY OF DECLARATION FORM BY THE STUDENT
5.SCANNED COPY OF PREVIOUS ACADEMIC MARK SHEET (HM attested)
9. SCANNED COPY OF BANK PASS BOOK (കുട്ടിയുടെ പേരിലായിരിക്കണം).
7.SCANNED COPY OF BONAFIDE CERTIFICATE/INSTITUTE VERIFICATION FORM (HM attested)
8. SCANNED COPY OF RESIDENTIAL PROOF
അതുകൊണ്ട് അപേക്ഷിക്കുവാന്‍ യോഗ്യതയുള്ള കുട്ടികള്‍ ആദ്യഘട്ടമായി http://www.scholarships.gov.in/newStudentRegFrm സൈറ്റില്‍ റജിസ്ടേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക. പിന്നീട് ആവശ്യമുള്ള രേഖകളും ഫോട്ടോയും ശരിയാക്കുക, പിന്നീട്  ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. പിന്നീട് ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ടും സ്കാന്‍ ചെയ്ത ഡോക്യുമെന്‍റുകളുടെ  ഒറിജിനലും സ്കൂളില്‍ നല്‍കുക. സ്കൂളില്‍ നിന്ന് വെരിഫിക്കേഷന്‍ നടത്തി പ്രൊസീഡ് ചെയ്യുന്നതാണ്. (സ്കോളര്‍ഷിപ്പ് സൈറ്റ് ഇപ്പോള്‍പൂര്‍ണ പ്രവര്‍ത്തനസജ്ജമാണ്. അവസാന തിയ്യതി ആഗസ്ത് 31)

ഓണപ്പരീക്ഷ ആഗസ്ത് 29ന് തുടങ്ങും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം പാദവാര്‍ഷികപരീക്ഷകള്‍ ആഗസ്ത് 29ന് ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) യോഗം തീരുമാനിച്ചു. ഹൈസ്കൂള്‍ ക്ളാസുകളില്‍ ആഗസ്ത് 29നും യുപിയില്‍ 30നും തുടങ്ങി സെപ്തംബര്‍ എട്ടിന് അവസാനിക്കും.


  മുസ്ളിംകലണ്ടര്‍ പ്രകാരമുള്ള സ്കൂളുകളില്‍ ഒക്ടോബര്‍ 15ന് ആരംഭിച്ച് 22ന് അവസാനിക്കും. സെപ്തംബര്‍ രണ്ടിന് പണിമുടക്കും അഞ്ചിന് അധ്യാപകദിനവും ആയതിനാലാണ് പരീക്ഷാ കലണ്ടറില്‍നിന്ന് വ്യത്യസ്തമായി രണ്ടുദിവസംമുമ്പ് പരീക്ഷകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.

  അധ്യാപകദിനത്തില്‍ പരീക്ഷ ഇല്ലെങ്കിലും സ്കൂള്‍ പ്രവൃത്തിദിനമായിരിക്കും. സെപ്തംബര്‍ രണ്ടിന് പരീക്ഷ നടത്താന്‍ സാങ്കേതികമായി ടൈംടേബിള്‍ ഉണ്ടാകുമെങ്കിലും പണിമുടക്ക് ദിവസം പരീക്ഷ മാറ്റേണ്ടിവന്നാല്‍ അവ എട്ടിന് നടക്കും. ഒമ്പതിന് സ്കൂളുകളില്‍ ഓണാഘോഷം നടത്തിയശേഷം 10 മുതല്‍ 18 വരെ ഓണാവധി. തുടര്‍ന്ന് 19ന് തുറക്കും.

  ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളിലെ ചോദ്യപേപ്പര്‍ എസ്എസ്എ തയ്യാറാക്കും. 9, 10 ക്ളാസുകളില്‍ ഡിപിഐ നേരിട്ട്  തയ്യാറാക്കും. ആഗസ്ത് 20ന് ആദ്യ ക്ളസ്റ്റര്‍ യോഗം നടത്താനും തീരുമാനമായി.